Thursday, April 24, 2014

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നവര്‍ക്ക് ഞങ്ങടെ വോട്ട്‌(ജന്മഭുമി)

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നവര്‍ക്ക് ഞങ്ങടെ വോട്ട്‌

ചാത്തന്നൂര്‍ : കൊട്ടിയത്തെ ഒരു സ്വകാര്യ ആസ്പത്രിയില നഴ്‌സുമാരോട് സംസാരച്ചപ്പോഴാണ് അവരുടെ പ്രശ്‌നങ്ങള്‍ മനസിലായത്

ആസ്പത്രി സൂപ്രണ്ടിനോട് അനുവാദം ചോദിക്കുമ്പോള്‍ 'ഇതിന്റെയൊക്കെ ആവശ്യമുണ്ടോ'?എന്ന ചോദ്യം.

ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളെയുള്ളൂ. അത് പരിഹരിക്കാന്‍ ആരുമില്ല'. പാര്‍വതിമോഹന്‍ തുടക്കമിട്ടു.

'ആതുര ശുശ്രൂഷാരംഗത്ത് ഒരു വലിയപങ്കു വഹിക്കുന്ന നഴ്‌സുമാരുട സാന്നിധ്യം അറിയിക്കുകയെന്നതാണ് ഇ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ ലക്ഷ്യം.

ഞങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാവുന്ന ഞങ്ങളുടെ ഇടയില്‍ നിന്നുള്ളവര്‍ തന്നെ' സിബി ജോസ് നയം വ്യക്തമാക്കി. 
ജോലിയും അതുതരുന്ന സമ്മര്‍ദ്ദങ്ങളും മാനേജ്‌മെന്റിന്റെ ഇടപെടലുകളും ഇവര്‍ക്ക് വലിയ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 
മറ്റുള്ളവരുടെ വേദനയില്‍ ആശ്വാസം പകരാനെത്തുന്ന ഈ നഴ്‌സുമാര്‍ക്ക് പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍പോലും ജനപ്രതിനിധികളെ കിട്ടാത്തതിന്റെ പരിഭവമാണ്. ഡല്‍ഹിയില്‍ ഒരു നഴ്‌സ് മരിച്ചതിന്റെ അടുത്ത ദിവസങ്ങളില്‍ മാത്രം നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി. പക്ഷേ, 12 മുതല്‍ 18 മണിക്കൂര്‍വരെ തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യേണ്ടിവരുന്നവരുണ്ട്. പുരുഷന്മാരുടെ വാര്‍ഡില്‍ രാത്രികാലങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്ന വനിതാ നഴ്‌സുമാരുണ്ട്. 
ഇവരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാന്‍ പോലും ആരും തയ്യാറല്ല.'
പലര്‍ക്കും തിരഞ്ഞെടുപ്പിനേക്കാള്‍ പ്രധാനമായി തോന്നിയത് സഹപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളാണ്.

'യാതൊരുവിധ സ്വാതന്ത്ര്യവും നല്‍കാത്ത മാനേജ്‌മെന്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഒരു ജനപ്രതിനിധികളും തയാറാവുന്നില്ല

വിലക്കയറ്റവും കസ്തൂരിരംഗനും അഴിമതിയും സോളാറും ഈ ഇലക്ഷന്റെ വിജയികളെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. എന്ന് ചിഞ്ചുബിനു പറഞ്ഞു.

'യുവതലമുറ നരേന്ദ്രമോദിയുടെ നീക്കങ്ങളെ നന്നായി നിരീക്ഷിക്കുന്നുണ്ട്. ഇലക്ഷനു ശേഷം നരേന്ദ്രമോദി പ്രധാനമന്ത്രി ആകും എന്ന് പറഞ്ഞു.മലയാളി നേഴ്സന്മാരെ ആക്ഷേപിച്ച ആ ആദ്മി പാര്‍ട്ടിക്ക് എതിരെ രോക്ഷം സംസാരത്തില്‍ പ്രകടമാക്കി ചിലര്‍. 
സീനിയര്‍ നേഴ്സ് ആയ ശ്രീവിദ്യ പറഞ്ഞത് ഇങ്ങനെയാണ്
എല്ലാ മേഖലകളിലും സാമ്പത്തികമാന്ദ്യം ബാധിച്ചിട്ടുണ്ട്. അഴിമതി കുറച്ചെങ്കില്‍ മാത്രമേ വികസനം ഉണ്ടാകുകയുള്ളൂ. എല്ലാവരും സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാനാ നോക്കുന്നത്. ശ്രീവിദ്യക്ക് അഴിമതിവീരന്മാരോട് ദേഷ്യം.

കോട്ടയത്താണ് പലര്‍ക്കും വോട്ടെങ്കിലും കൊല്ലത്തെ പര്‍ലമെന്റിലെ ചൂടുപിടിച്ച ചര്‍ച്ചയുടെ ആവേശത്തിലാണ്. പലരും

നിഷേധവോട്ടിനോട് ആര്‍ക്കും വലിയ താല്പര്യം ഇല്ല . വോട്ടു ചെയ്യാതിരിക്കുന്നതിനു തുല്യമല്ലേ നിഷേധവോട്ട് എന്നതാണ് ഈ യുവ നഴ്‌സുമാരുടെ കാഴ്ചപ്പാട്. 'ഇടതിനും വലതിനും മാറിമാറി വോട്ടുചെയ്തിട്ടും സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വലിയ പ്രയോജനമൊന്നും കിട്ടുന്നില്ല' എന്നതാണ് റീജസുദര്‍ശന്‍ അഭിപ്രായം.പറഞ്ഞു

വളരെക്കുറച്ച് സ്റ്റാഫുകളെ നിയമിച്ച് മുഴുവന്‍ പണിയുമെടുപ്പിക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരാണ് ഞങ്ങള്‍. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നവര്‍ക്കുമാത്രമാണ് വോട്ട്.

പലര്‍ക്കും ആര്‍ക്കുവോട്ടു ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ട്.കേന്ദ്രത്തില്‍ ഭരണമാറ്റം ആവശ്യമാണ് എന്നാണു ഭൂരിപക്ഷ അഭിപ്രായം.മാറ്റത്തിന് വോട്ട് എന്ന് പറയുമ്പോള്‍.തന്നെ


ഡ്യൂട്ടി എങ്ങനെയും തീര്‍ക്കണം. മാസത്തിലൊരാഴ്ച നീളുന്ന നൈറ്റ്ഡ്യൂട്ടി എപ്പോഴാ വരിക, രോഗികളുടെ ആവശ്യങ്ങള്‍ എന്തൊക്കെ എന്നതാണ് ഇവരുടെ ആശങ്കകള്‍, തങ്ങള്‍ക്ക് ഒരു പ്രേയാജനവും ലഭിക്കാത്ത ഇലക്ഷനെപ്പറ്റി ഒരുപാട് ആലോചിക്കാന്‍ തയ്യാറല്ല, ഈ നഴ്‌സുമാര്‍.

No comments:

Post a Comment