Thursday, April 24, 2014

ചാത്തന്നൂരിലെ ഓട്ടോതൊഴിലാളികള്‍ മനസ്സ് തുറക്കുന്നു

ചാത്തന്നൂരിലെ ഓട്ടോതൊഴിലാളികള്‍ മനസ്സ് തുറക്കുന്നു

ചാത്തന്നൂര്‍ : തെരഞ്ഞെടുപ്പിന്‍െറ മാമാങ്കങ്ങള്‍ പോടിപോടിക്കുമ്പോഴും അവഗണനയുടെയും ദുരിതങ്ങളുടെയുംകഥകള്‍ പങ്കുവെക്കുകയാണ് ചാത്തന്നൂരിലെ ഓട്ടോ തൊഴിലാളികള്‍.മൂന്ന് മണിക്ക് ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുന്നിലെ ചെറിയ തട്ടുകടയില്‍ ചായ കുടിക്കാന്‍ എത്തിയവര്‍ മനസ്സു തുറന്നു

എല്ലാവരും വിവിധ യുണിയനില്‍ അംഗങ്ങള്‍ ആണ് എങ്കിലും ഇത്രയും നാളും രാഷ്ട്രീയ വിശ്വാസങ്ങള്‍ക്കനുസരിച്ച് വോട്ടുചെയ്തതു കേന്ദ്രത്തിലും കേരളത്തിലും എന്നിട്ടും

കേരളത്തിലും കേന്ദ്രത്തിലും മാറി മാറി വന്ന ഒരു സര്‍ക്കാറും തങ്ങളുടെ ശരിയായ ജീവിത പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ചാത്തന്നൂര്‍ താഴെ ഓട്ടോസ്റ്റാന്‍ഡിലെ തൊഴിലാളികള്‍ പറയുന്നു.

പലരും സ്വകാര്യ ബാങ്ക്ളില്‍ നിന്ന് കടമെടുത്താണ് പലരും ഓട്ടോ ഉടമകളായത്.പലരും മാസതവണ അടക്കുന്നതിന്ടെ ദിവസവും നോക്കി നടക്കുന്നവരാണ്.അതിനിടക്ക് വീട്ടിലെ കാര്യങ്ങള്‍ അതിനിടയില്‍ എങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നത്.

പഴയകാലത്ത് ഓട്ടോകളും വിശ്രമമില്ലാതെ ഓടിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ മേഖലയിലെ മാന്ദ്യം ഓട്ടോകളെയും ബാധിച്ചുകഴിഞ്ഞു. 500 രൂപപോലും വീട്ടിലെത്തിക്കാന്‍ കഴിയാത്ത ദിവസങ്ങളാണ് പലര്‍ക്കുമുള്ളതെന്ന് തൊഴിലാളികള്‍ പറയുന്നു.

അടിക്കടിയുണ്ടാകുന്ന ഇന്ധന വിര്‍വര്‍ധന പെട്രോളിന് 35 രൂപയായിരുന്നു എന്ഘില്‍ ഇന്ന് 76 രൂപയാണ് പെട്രോള്‍ വണ്ടി ഓട്ടിക്കുന്ന തമ്പിയണന്‍ പറഞ്ഞു.കൂടാതെ ഓയിലും പതിനെട്ടു വര്‍ഷമായി ഇ തൊഴില്‍ കൊണ്ട് നടക്കുന്നു.കഴിഞ്ഞ പത്ത് വര്‍ഷത്തിന് ഇടയില്‍ ഇത്രയും വിലകൂടിയ സാഹചര്യം ഉണ്ടായിട്ടില്ല.എന്തായാലും ഇക്കുറി കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടാകണം.പെട്രോളിന്ടെ വിലകുറയണം അതിനാണ് എന്റെ വോട്ട് എന്ന് സ്ഥാനാര്‍ഥിയുടെ പേരു പറയാതെ തമ്പിയണന്‍ പറഞ്ഞു നിര്‍ത്തി.പെട്രോളിയം ഉല്‍പ്പനങ്ങള്‍ക്ക് വിലയുരുന്ന വാര്‍ത്ത പത്രങ്ങളില്‍ കൂടി വായിക്കുമ്പോള്‍ നെഞ്ചില്‍ തീയാണ് എന്ന് ഓരോ ദിവസവും കണക്കു കൂട്ടി വച്ചിരിക്കുന്ന പൈസയില്‍ നിന്നും കുറയുമ്പോള്‍ രാത്രി വൈകിയും ആ പൈസ തികയക്കാന്‍ ഓടേണ്ടി വരുന്നു.അത് കൂടാതെ 
സ്പെയര്‍പാര്‍ട്സുകളുടെ വിലവര്‍ധന, 
പോലീസുകാര്‍ സ്വയം സ്രിക്ഷ്ട്ടിക്കുന്ന നിയമങ്ങള്‍ എന്നിവയെല്ലാം ഞാന്‍ അടക്കമുള്ള തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുരിതമാക്കുന്നതാണ്. കൂടാതെ സി.സി ഇട്ടാണ് വണ്ടിയെടുത്തിരിക്കുന്നത് അത് കൂടാതെ വീട്ടിലെ ആവശ്യത്തിനു വാങ്ങിയിട്ടുള്ള കടം,ദിനവും ഉള്ള ചിട്ടി.ഇതിനിടക്ക്‌ എവിടെയാ തിരഞ്ഞെടുപ്പിന് പ്രവര്‍ത്തിക്കാന്‍ നേരം ബിജു പറഞ്ഞു നിര്‍ത്തി

എന്നാല്‍, കൂലി തീരുമാനിക്കാനുള്ള അവകാശം പല തൊഴിലാളി വിഭാഗത്തിനുണ്ടെങ്കിലും ഓട്ടോകളുടെ കൂലി സര്‍ക്കാറാണ് തീരുമാനിക്കുന്നത്. 40-50 വര്‍ഷത്തെ സേവനത്തിനുശേഷം നടുവൊടിഞ്ഞ് സുഖമില്ലാതെ വീട്ടില്‍ കിടക്കുമ്പോള്‍ ഒരു ക്ഷേമ പദ്ധതികളും നടപ്പാക്കാന്‍ ഇത് വരെ കേരളo ഭരിച്ച എന്റെ പ്രസ്ഥാനം നയിക്കുന്ന സര്‍ക്കാര്‍ ആയാലും കോണ്‍ഗ്രസ്‌ നേത്രത്വം കൊടുക്കുന്ന സര്‍ക്കാറുകള്‍ക്കും കഴിഞ്ഞിട്ടില്ല. പേരു പറയാന്‍ ആഗ്രഹികാത്ത ഒരു ഇടത് സഹയാത്രികന്‍ മനസ്സ് തുറന്നു.

തെരഞ്ഞെടുപ്പ് സമയത്ത് ഓട്ടോക്ക് തിരക്കുവര്‍ധിക്കുന്ന കാലവും കഴിഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സ്വന്തമായി വാഹനങ്ങള്‍ ഉണ്ടായതോടെ ഓട്ടോകളെ ആശ്രയിക്കുന്ന രീതി അവസാനിപ്പിച്ചു. രാഷ്ട്രീയ നേതാക്കള്‍ ഓട്ടോകളില്‍ യാത്രചെയ്യാറില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.അവരും ഇന്ന് മുതലാളിമാര്‍ ആയിരിക്കുന്നു പണ്ടൊക്കെ അനൌണ്‍സ്മെന്റ് ചെയ്യാന്‍ ആശ്രയിക്കുമായിരുന്നു ഇന്ന് അതും ഇല്ലാ എല്ലാം ഹൈടെക് സ്റ്റൈല്‍ സന്തോഷ്‌ പറഞ്ഞു നിര്‍ത്തി.

കൊല്ലം പാര്‍ലമെന്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ആര് ജയിക്കും ആരാണ് നല്ല സ്ഥാനാര്‍ഥി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കി കൊണ്ട് സലിം തുടക്കമിട്ടു ഇടത് വലത് മുന്നണികളില്‍ നില്‍ക്കുന്നവര്‍ രണ്ടു പെരും ഇവിടുന്നു ജയിച്ചു പോയാല്‍ കോണ്‍ഗ്രസിന്‌ സപ്പോര്‍ട്ട് ചെയ്യും എന്ന് പകല്‍ പോലെ വ്യക്തം അപ്പോള്‍ ഇ ചോദ്യത്തിന് പ്രസക്തിയില്ല എന്ന് പറയുമ്പോള്‍ ഇക്കുറി നിങ്ങള്‍ വോട്ട് പത്ത് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഒരേ ചിന്ഹത്തില്‍ മത്സരിച്ച കാലുമാറാത്ത കൂറ് മാറാത്ത പി എം വേലായുധന് എന്ന് തറപ്പിച്ചു പറഞ്ഞു കൊണ്ട് ബി.എം എസ യുണിയനില്‍പെട്ട അനീഷും ശിവസുതനും ചാടി വീണു.
കടുത്ത ഇടതുപക്ഷ അനുയായി അപ്പുഅണ്ണന്‍ വോട്ട് ചെയ്യുന്നത് ഇടതുപക്ഷ സ്വതന്ത്രന്‍ ഭാസ്കരന് ആണ് ഇന്നുവരെ ഇടതു പക്ഷത്തിന് മാത്രം ചെയ്ത ആള്‍ ഇന്ന് പറയുന്നു റ്റി.പി ചന്ദ്രശേകരന്ടെ മരണത്തിന് എന്റെ പഴയ പ്രസ്ഥാനം ഉത്തരവാദിയാണ് കൊലപാതക രാക്ഷ്ട്ട്രിയം നാടിനു ആപത്താണ് ഇ ഇരിക്കുന്നവരില്‍ ഓരോരുത്തരും ഓരോ രാക്ഷ്ട്രിയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നു എന്നിട്ടും ഞങ്ങള്‍ക്ക് ഒരേ മനസ്സ് തൊഴിലാളികള്‍ അങ്ങനെയാണ്.ആ ബോധം ഇന്ന് വിപ്ലവ പ്രസ്ഥാങ്ങള്‍ക്ക് നക്ഷ്ട്ടപെട്ടിരിക്കുന്നു.അപ്പുഅണ്ണന്‍ പറഞ്ഞു നിര്‍ത്തി.

ചാത്തന്നൂരില്‍ സുരേന്ദ്രന്‍ ചേട്ടന്ടെ ചായകടയില്‍ ചര്‍ച്ച നടക്കുന്നു രാക്ഷ്ട്രിയം സുരേന്ദ്രന്‍ ചേട്ടന്‍ നരേന്ദ്രമോദിയുടെ ആരാധകന്‍ ആണ് വോട്ട് ആര്‍ക്ക് എന്ന് ചോദിച്ചപ്പോള്‍ സംശയം വേണ്ട അരുണേ എന്റെ വോട്ട് നമ്മുടെ നേതാവിന് നരേന്ദ്ര മോദിക്ക്

എല്ലാം പോക്കറ്റടിച്ച് നഷ്ടപ്പെട്ടവനെ വീട്ടില്‍ കൊണ്ടുചെന്നാക്കിയും മരിച്ച വീട്ടില്‍ എത്തുമ്പോള്‍ കരഞ്ഞുകൊണ്ട് ഓടുന്ന യാത്രക്കാരന്‍െറ ദു$ഖത്തില്‍ പങ്കുചേര്‍ന്നും രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ യാത്രയുടെ ദുരിതങ്ങള്‍ വകവെക്കാതെയും ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോതൊഴിലാളികള്‍ക്ക് പണിചെയ്യാന്‍ കഴിയില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.


പരാതികള്‍ ഏറെയുണ്ടെങ്കിലും കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് വോട്ടുചെയ്യുമെന്ന് ഇവര്‍ ഉറപ്പിച്ചുപറയുന്നു.

No comments:

Post a Comment