Thursday, April 24, 2014

വ്യാജമദ്യവില്പന വ്യാപകമാകുമെന്ന ആശങ്ക

വ്യാജമദ്യവില്പന വ്യാപകമാകുമെന്ന ആശങ്ക


ചാത്തന്നൂര്‍ : ഒട്ടും നിലവാരമില്ലാത്ത ബാർ ഹോട്ടലുകൾക്ക് ലൈസൻസ് പുതുക്കി നൽകില്ലെന്ന് സർക്കാർ തീരുമാനിച്ചതോടെ

പെരുവഴിയിലായ ഇടത്തരക്കാരായ ദിനവും മദ്യത്തെ ആശ്രയിക്കുന്ന  മദ്യപന്മാർ

വ്യാജമദ്യത്തെ ആശ്രയിക്കുന്നതോടെ

വ്യാജമദ്യവില്പന വ്യാപകമാകുമെന്ന ആശങ്കഉയരുന്നു

 

ഇടത്തരക്കാരായ ആളുകൾ കയറിയിരുന്ന ബാറുകളാണ്

 

 ചാതന്നൂരിലും പരവൂരിലും കൊട്ടിയതും പൂട്ടിയവയിൽ ഭൂരിഭാഗവും. ഇവ അടച്ച് പൂട്ടിയതോടെ ഇരുന്നോ നിന്നോ മദ്യം കഴിക്കുന്നതിനുള്ള സൗകര്യമാണ് ഇടത്തരക്കാർക്ക് ഇല്ലാതായത്. അതുപോലെ തന്നെ അതിരാവിലെ മദ്യം കഴിച്ചില്ലെങ്കിൽ വിറയ്ക്കുന്നവർക്കും കനത്ത പ്രഹരമാണുണ്ടായത്.

 

 ഇത്തരക്കാർക്കായി ബാർ ഹോട്ടലുകൾ അതി രാവിലെ തന്നെ തുറന്ന് പ്രവർത്തിച്ചിരുന്നു. എന്നാലിപ്പോൾ 10 മണി ആയെങ്കിലേ ബിവറേജസ് കോർപ്പറേഷന്റെയും മറ്റും ചില്ലറ വില്പനശാലകൾ തുറക്കുകയുള്ളു. അതുവരെ കഴിക്കാതെ പിടിച്ച് നിൽക്കുക വിറയൽകാർക്ക് സാധ്യവുമല്ല. സ്റ്റാർ പദവിയുള്ളതിനാൽ തുറന്ന് പ്രവർത്തനമാരംഭിച്ച ബാറുകളിൽ കയറാനുള്ള പണവും ഇത്തരക്കാരുടെ കൈവശമുണ്ടാകുകയില്ല.

 

 ഇങ്ങനെ ദുരിതത്തിലായവർക്ക് ഇപ്പോൾ ആശ്രയം

രഹസ്യമായി പ്രവര്‍ത്തിക്കുന്ന ചില്ലറ മദ്യവില്പനശാലകളാണ്. ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റ്‌ കളില്‍ നിന്നും വാങ്ങുന്ന മധ്യo ഇവിടെ സൂക്ഷിച്ചു വച്ച് ചില്ലറയായി കൊടുക്കുകയാണ് പതിവ് അടുത്ത കാലത്ത് ഇങ്ങനെ വിതരണം ചെയ്യുന്ന വീട്ടില്‍ അടുത്ത വീട്ടിലെ ആറു വയസ്സുകാരന്‍ മധ്യം കുടിച്ച സംഭവo ഉണ്ടായി.തുടര്‍ന്ന് പോലീസ് പരിശോധന ശക്തമാക്കിയെങ്കിലും ഇപ്പോള്‍ നിലച്ച മട്ടാണ്

 

അയല്‍ വീട്ടുകാര്‍ക്ക് ശല്യം ആയതിനാല്‍ ഇവിടെ നിന്ന് മദ്യം  സ്വസ്ഥമായി ഇരുന്ന് കഴിക്കാനിടമില്ലെന്നതാണ് മദ്യപാനികളെ വിഷമത്തിലാക്കുന്ന പ്രധാനപ്രശ്നം.

 

 ഇത്തരത്തില്‍ ഉള്ള സ്ഥലങ്ങളില്‍   വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കാരണം മദ്യം ലഭിക്കാതിരിക്കുന്നത് ഇവിടെ വാക്കേറ്റത്തിനും ഇടയാകുന്നുണ്ട്.

. സാധാരണക്കാർ ആശ്രയിച്ചിരുന്ന ബാർഹോട്ടലുകൾ പൂട്ടിയതോടെ വരും ദിവസങ്ങളിൽ ഇത്തരത്തില്‍ ഉള്ള സ്ഥലങ്ങളില്‍  വില്പന ഉയരും.താമസിയാതെ  വ്യാജമദ്യവില്പനയും നിര്‍മാണവും  വ്യാപകമാകുമെന്ന ആശങ്കയുമുണ്ട്.എന്ന് ഏക്സിഇസ് പോലീസ് അധികാരികള്‍ രഹസ്യമായി സമ്മതിക്കുന്നു.


 

No comments:

Post a Comment