Wednesday, May 7, 2014

കല്ലുവാതുക്കല്‍ മാര്‍കറ്റില്‍ കയറണം എങ്കില്‍ മൂക്ക്പോത്തണ്ണം







കല്ലുവാതുക്കല്‍ : മാലിന്യവും മലിനജലവും നിറഞ്ഞ കല്ലുവാതുക്കല്‍ മാര്‍കറ്റില്‍ കയറണം എങ്കില്‍ മൂക്ക് പൊത്തേണ്ട അവസ്ഥ.കണ്ണടച്ച് അധികൃതര്‍.കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ മാലിന്യം നീക്കം ചെയ്യുന്നത് ആറു മാസം ഒരു വര്‍ഷം കൂടുമ്പോള്‍ ആണ്.പഞ്ചായത്തിന് മാലിന്യനീക്കം നടത്തുന്നതിന് വാഹനമുണ്ടെങ്കിലും ദൈനoദിന സംവിധാനം ഇലാത്തതാണ് കാരണം.ഒരു വശത്ത് മാലിന്യനീക്കം നടക്കാത്തത് ആണ് കാരണമെന്ഗില്‍ മറുവശത്ത് സെപ്റ്റിക്ടാന്ഗിന്ടെ മേല്‍മൂടി തകര്‍ന്നു കിടക്കുന്നു അതിന്ടെ മുകളില്‍ ഒരു ഡസ്ക് എടുത്ത് വച്ച് ഇവിടെ കുഴിയുണ്ടെന്നു അറിയിക്കുന്നു .കുഴിക്ക് മേല്‍മൂടി ഇല്ലാത്തത് മൂലം ചന്തയില്‍ മത്സ്യമെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മലിനജലപ്രളയമുണ്ടാകും. ഇത് കൂടുതലും ചന്തയുടെ വിവിധ ഭാഗങ്ങളില്‍ കെട്ടിക്കിടക്കും. െഡങ്കിപ്പനിയും മലമ്പനിയും പരത്താന്‍ കൊതുകുകള്‍ ഇവിടെ ഉദ്ഭവിച്ചു. തുടങ്ങി എന്നാണു കച്ചവടക്കാര്‍ പറയുന്നത്.ഇത് മൂലം മഴക്കാലരോഗങ്ങളെ ഊര്‍ജിതമാക്കുമെന്നുറപ്പ്.
ചന്തയില്‍ തറയോട് പാകുന്നതിനും മെയിന്റസ് പണി നടത്തുന്നതിനും കൊണ്ട് വന്ന മെറ്റലും മണലും അടക്കമുള്ള സാധനങ്ങള്‍ മാസങ്ങളായി ഇവിടെ കിടക്കുകയാണ് ഇത് കച്ചവടക്കാര്‍ക്കും ചന്തയില്‍ വരുന്നവര്‍ക്കും അസ്വകര്യം ഉണ്ടാക്കുകയാണ്.മഴ കഴിയുമ്പോള്‍ എല്ലാം ശരിയാക്കാം എന്നാണു പഞ്ചായത്ത് അധികൃതര്‍ പറയുന്നത് മാസങ്ങള്‍ക്കു മുന്‍പെ അധികൃതര്‍ക്ക് അറിയാഞ്ഞിട്ടും പഞ്ചായത്ത് പ്രസിടെന്റും മെമ്പര്‍മാരും ദിനവും ഇവിടെ വന്നുപോയിട്ടും ഇത്വരെ യാതൊരുവിധനടപടിയും സ്വീകരിക്കാത്ത പഞ്ചായത്ത് അധികൃതര്‍ക്ക് എതിരെ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാരും കച്ചവടക്കാരും

No comments:

Post a Comment